പുരുഷന്മാരുടെ വിവാഹപ്രായം 21 ൽ നിന്നും 18 ആക്കണമെന്ന പൊതുതാല്പര്യ ഹർജ്ജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജ്ജി തള്ളിയത്. 18 വയസ്സുള്ള ആരെങ്കിലും ഈ ആവശ്യവുമായി വന്നാൽ മാത്രമേ ഈ ഹർജ്ജി പരിഗണിക്കുകയുള്ളൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
ഹർജ്ജി നൽകിയ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്ക് 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്തു. സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനുമൊക്കെ പ്രായം 18 ആണെങ്കില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 ആക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് അശോക് ഹർജ്ജി സമർപ്പിച്ചിരുന്നത്.
ഖത്തറിൽ പ്രളയം; കടകളും സ്കൂളും അടച്ചു, വിമാനങ്ങള്‍ ഇറാനിലേക്ക് തിരിച്ചു വിടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക