ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കാതെ എടുത്തുചാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ സംസ്ഥാന കൗൺസിൽ. സംഭവവുമായി ബന്ധപ്പെട്ട് ആരുമായും കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തി.
മാത്രമല്ല ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്സിലിന്റേതില് നിന്നും വിഭിന്ന അഭിപ്രായമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക