മേഘാലയയിലെ കിഴക്കൻ ജൈന്ത്യാ ഹിൽസിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു. വിശേഖപട്ടണത്തു നിന്നും അത്യാധൂനിക ഉപകരണങ്ങളുമായി വ്യോമമാര്‍ഗം എത്തുന്ന സംഘം ശനിയാഴ്ച അപകടസ്ഥലത്തെത്തുമെന്നാണ് വിവരം.
ജലാന്തര്‍ഭാഗത്ത് പരിശോധന നടത്താന്‍ കഴിയുന്ന റിമോര്‍ട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന യന്ത്രവും സംഘം എത്തിക്കുന്നുണ്ട്. ഒഡീഷയിൽ നിന്നുള്ള 20 അംഗ അഗ്നിശമന സേനയും വെള്ളിയാഴ്ച്ച രക്ഷാ പ്രവർത്തനത്തിന് എത്തിയത്.
അതേസമയം കല്‍ക്കരി ഖനിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകുമെന്ന് ഷില്ലോങ്ങ് കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലാ അറിയിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മേഘാലയ സര്‍ക്കാര്‍ അലംഭാവം കാണിച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വെളളം പുറത്തേക്ക് കളയാന്‍ കഴിയുന്ന ശക്തിയേറിയ രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണം.
മേഘാലയില്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കഷ്ടപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമറയ്ക്ക് പോസു ചെയ്ത് രസിക്കുകയാണെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തയിരുന്നു.
ഗുഹയില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്ന സാഹചര്യത്തില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടാവുമെന്ന് അറിയില്ലെന്ന് രക്ഷാപ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും പിന്മാറാതെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര് കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക