എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയില്‍ ഒരുങ്ങി. ‘അഭിമന്യു മഹാരാജാസ്’ എന്ന പേരിലുള്ള ലൈബ്രറി സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാല ആയിരിക്കും.
വായനശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിങ്കളാഴ്ച നിര്‍വഹിക്കും.
വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. ലൈബ്രറിയില്‍ യുവാക്കള്‍ക്കായി പി എസ് സി പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.
വിദ്യാഭ്യാസപരമായി പിന്നില്‍ നില്ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ സ്വന്തമായൊരു വായനശാല. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോള്‍ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി.
കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.
സി പി എം അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറാന്‍ മുഖ്യമന്ത്രി തിങ്കാളാഴ്ച വട്ടവടയിലെത്തും. ഇതിനൊപ്പം വായനശാലയുടെ ഉദ്ഘാടനവും നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക