വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന് ആത്മഹത്യ ചെയ്തു. കണ്ണിനും മുഖത്തും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവട്ടാര്‍ സ്വദേശി ജോണ്‍ റോസ് (35) ആണ് വിധവയും നാട്ടുകാരിയുമായ ഗിരിജയെ (35) ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ചയായിരുന്നു ആക്രമണം. ഗിരിജയുടെ ഭര്‍ത്താവ് ഒരു കൊല്ലം മുൻപാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് പെണ്മക്കളാണ് ഗിരിജയ്ക്ക്. ഭര്‍ത്താവിന്റെ മരണശേഷം കൂലിവേലയെടുത്ത് ജീവിക്കുകയായിരുന്നു.
ജോണ്‍ റോസുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായും പറയുന്നു. ഗിരിജയോട് ഇയാള്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും വഴങ്ങിയില്ല. ശല്യം കൂടിയപ്പോള്‍ ഗിരിജ ജോണ്‍ റോസിനെതിരെ പൊലീസില്‍ പരാതി കൊടുത്തു. ഇതില്‍ ക്ഷുഭിതനായ ജോണ്‍ ഗിരിജയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ചു. മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക