ശബരിമല വിഷയത്തിൽ കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. ‘അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ’ എന്നു ചോദിച്ചു കൊണ്ട് തലയിൽ മർദ്ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണെന്ന സംശയത്തിലാണ് പൊലീസ്.
തന്നെ ആക്രമിച്ചത് ആസൂത്രിതമാണ്. ഒരാള്‍ മാത്രമല്ല പിന്നില്‍. മറ്റാളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. അക്രമിയെ കണ്ടാല്‍ അറിയാം; രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനാണോ എന്ന് അറിയില്ലെന്നും പ്രിയനന്ദനൻ പറഞ്ഞു.
ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. എന്നാല്‍ ഇത് പ്രിയനന്ദനന്റെ ജാഡക്കളിയാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക