പയ്യന്നൂര്‍: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഭീമന് വട്ടളം ഇന്ന് രാവിലെ ക്ഷേത്രത്തിന് സമര്‍പ്പിക്കും. രാവിലെ 8.25 നും 11.15 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തില്‍ ഭീമന് വട്ടളം ക്ഷേത്രത്തിലെത്തിച്ച് ആചാര സ്ഥാനികര്‍ കുറിയിട്ട് സ്വീകരിക്കും.
700 കിലോ തൂക്കവും 65 ഇഞ്ച് വ്യാസവും 20 ഇഞ്ച് ആഴവുമുള്ള വട്ടളം നല്ലോട് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പയ്യന്നൂര്‍ തായിനേരി വി വി മെറ്റല്‍സിലെ വിവി ദിവാകരനും സഹോദരങ്ങളായ പ്രഭാകരനും ഭാസ്കരനും മക്കളും മരുമക്കളും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് ഭീമന് വട്ടളം നിര്‍മ്മിച്ച്. പെരുങ്കളിയാട്ടത്തിന് തമ്പുരാട്ടിയുടെ തിരുമംഗലത്തിനും വര്‍ഷംതോറും നടക്കാറുള്ള വടക്കേന്‍ വാതിലിനും കായക്കഞ്ഞി വെക്കാനാണ് വട്ടള്ളം നിര്‍മ്മിച്ചത്.
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ഓഫീസ് പരിസരത്ത് വെച്ച് രാവിലെ 9 മണിക്ക് മുത്തുക്കുടകളുടെയും വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ വാല്യക്കാരും ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ഭീമന് വട്ടളം ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക