തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള എല്‍.എം.എസ് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
അയല്‍വാസിയായ ഒരു ചെറുപ്പക്കാരന് ഐശ്വര്യയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഫോണിലൂടെയും സ്കൂളിന് സമീപത്തുവച്ചും കുട്ടിയെ ശല്യപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഇക്കാര്യംകാണിച്ച് പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന് മുരുകനും പറഞ്ഞു.
കുറച്ച് ദിവസങ്ങളായി വീണ്ടും ശല്യം തുടങ്ങിയപ്പോള്‍, സഹോദരന് പ്രഭുസൂര്യയും അച്ഛനും യുവാവിന്റെ വീട്ടിലെത്തി അയാളെ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംസ്കാരം ശാന്തി കവാടത്തില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക