കണ്ണൂർ: പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം തിങ്കളാഴ്ച തുടങ്ങും. രാവിലെ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിൽ നുന്നും ദീപവും തിരിയും ക്ഷേത്ത്രിലേക്ക് കൊണ്ടുവരും. ഈ ദീപത്തിൽ നിന്നും കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാവും.
പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രം വനിത സമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും കലാമണ്ഡലം ബിന്ദുമാരാരുടെ ശാസ്ത്രീയ നൃത്തസന്ധ്യയും അവതരിപ്പിച്ചു.
https://www.facebook.com/realnewskeralaofficial/videos/1940672409375186/
ക്ഷേത്രത്തിൽ ഇന്ന് 6.30 ന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം, 9 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, തോറ്റം ചുഴൽ, 10ന് നെയ്യാട്ടം
10 മണി മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക