വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ ട്വിറ്റർ കമ്പനി അധികൃതർ ശ്രമം തുടങ്ങിയതോടെ രാഷ്ട്രീയക്കാരുൾപ്പടെയുള്ള സെലിബ്രിറ്റികൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. വ്യാജ അക്കൗണ്ടുകൾക്ക് പൂറ് വീണതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒറ്റയടിക്ക് നഷ്ടമായത് മൂന്നു ലക്ഷം ഫോളോവേഴ്സിനെയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്സിൽ പതിനേഴായിരം പേരുടെ കുറവ് രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാജന്മാരെ പൂട്ടാന്‍ ട്വിറ്റര്‍ ശ്രമം ശക്തമാക്കിയത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ന്യുഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണ് പഠനം നടത്തി കണക്ക് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ട്വിറ്ററില്‍ വ്യാജ അനുയായികള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനാണെന്നാണ് വിവരം. കെജ്രിവാളിന്റെ അനുയായികളിൽ 40300 ;പേരെയാണ് നീക്കം ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ ബിജെപി നേതാക്കള്‍ക്കാണ് ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലായി ഉള്ളതെന്നും കണക്കുകള്‍ പറയുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും ട്വിറ്റര്‍ പണി തുടങ്ങിയതോടെ നിരവധി അനുയായികളെ നഷ്ടപ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക