മുംബൈ സ്വദേശിനി തേജസ്വി പ്രഭൂല്‍ക്കര്‍ എന്ന 21കാരിയാണ് 103 ടാറ്റൂകൾ ശരീരത്തിൽ കൊത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവിയാണ് ഈ 21കാരി സ്വന്തമാക്കിയിരിക്കുന്നത്.
മോഡല്‍, ആര്‍ട്ടിസ്റ്റ്, ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറുന്ന യുവ പ്രതിഭയാണ് തേജസ്വി. തന്റെ 17-ാമത്തെ വയസിലാണ് തേജസ്വി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. തന്റെ പേര് തന്നെയാണ് അന്ന് ശരീരത്തില്‍ ആലേഖനം ചെയ്തത്. ആളുകള്‍ തന്റെ പേര് തേജസ്വിനി, തേജശ്രീ എന്നിങ്ങനെ തെറ്റിച്ച് വിളിക്കാന്‍ തുടങ്ങിയതാണ് പേര് തന്നെ ടാറ്റൂ ചെയ്യാന്‍ കാരണമെന്ന് തേജസ്വി പറയുന്നു.
പിന്നീട് ടാറ്റൂ ചെയ്യുന്നത് തന്റെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചു. ടാറ്റുനോടുള്ള അതിയായ ആഗ്രഹം മൂലം ഡിഗ്രി പഠനം പോലും ഉപേക്ഷിച്ചു. മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം ടാറ്റൂ ഭ്രാന്താണെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞതായും തേജസ്വി ഓർമപ്പെടുത്തുന്നു. ടാറ്റൂകള്‍ അര്‍ത്ഥവത്തായതോ ഓര്‍മ്മിക്കാവുന്നതോ ആയിരിക്കണം.
തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മ്മകളാണ് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തില്‍ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം 78 ടാറ്റൂ ചെയ്തിരുന്നു. ഇനി ശരീരത്തിലെ ഒഴിഞ്ഞ ഭാഗത്തോക്കെ ടാറ്റൂ ചെയ്യണം തേജസ്വി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക