ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നലെ സ്ഥാനാർത്ഥികൾക്ക് കർശനമായ സോഷ്യൽ മീഡിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ട്വിറ്റര്‍,ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ ചെയ്യാൻ പാടില്ലാത്ത ഒൻപത് കാര്യങ്ങളാണ് രഞ്ഞെടുപ്പ് കമ്മിഷന് പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണ്.
1 നാമനിര്‍ദ്ദേശം നല്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം.
2- ട്വിറ്ററിലോ ഫേസ്ബുക്കിലോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ സാക്ഷ്യപ്പെടുത്തിയുള്ള അനുവാദം വാങ്ങിയിരിക്കണം.
3 പരിശോധനയ്ക്ക് വിധേയമാക്കാത്ത പരസ്യങ്ങള്‍ ഫേസ്ബുക്ക്,യൂട്യൂബ്, ഗൂഗില്‍ എന്നിവിടങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ പാടില്ല.
4 സോഷ്യല്‍ മീഡിയയില്‍ നല്കുന്ന എല്ലാ പരസ്യങ്ങളുടെയും മൊത്തം ചിലവുകള്‍ അവരുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
5 സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.
6 സോഷ്യല്‍ മീഡിയയില്‍ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പരാതികള്‍ സ്വീകരിക്കാന്‍ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെ നിയമിക്കും.
7 ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല.
8 ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും എടുത്ത് കാണിക്കപ്പെടും.
9 വാട്സപ്പ് ഉപയോഗിക്കുന്നതില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക