ചെന്നൈ: ലോകസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് മല്‍സരിക്കുന്നില്ലെന്ന് ഉറപ്പായി. മക്കള്‍ നീതി മയ്യം തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചതോടെ മല്‍സരത്തിനില്ലെന്നു കമല്‍തന്നെ അറിയിച്ചു.
കോയമ്പത്തൂരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രന് മല്‍സരിക്കും. പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കമല്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറത്തിറക്കി. വന്‍ വാഗ്ദാനമാണ് പ്രകടനപത്രിയില്‍ ഉലകനായകന് നല്‍കിയിരിക്കുന്നത്.
തന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാല്‍ 50 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.
സൗജന്യ വൈഫൈ, റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളും കമല്‍ നല്കുന്നു.
സ്ത്രീ തൊഴിലാളികള്‍ക്ക് പുരുഷനോടൊപ്പം തുല്യതൊഴിലിന് തുല്യ കൂലിയെന്നതും പ്രകടനപത്രികയിലെ മറ്റൊരു പ്രധാനവാഗ്ദാനമാണ്.
തന്റെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്താല്‍ ദേശീയപാതകളില്‍ ടോള്‍ പിരിവുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പ്രകടനപത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക