രാജ്യത്തെ അഭിമാനം കാത്ത ധീര ജവാൻ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസ് കസ്റ്റഡിയിലായിരുന്നപ്പോൾ ഫോൺ ചെയ്ത ഭാര്യ തന്വി മാർവയോട് പറഞ്ഞ രസകരമായ കാര്യങ്ങൾ പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തു ദി പ്രിന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.
സൗദി നമ്പറിൽ നിന്നുമുള്ള വിളി വന്നപ്പോൾ തന്നെ തന്വി ജാഗ്രതയിലായി. ഭർത്താവിന്റെ സ്വരം മറുവശത്തു നിന്നും കേട്ടതോടെ അത് ഐ എസ് ഐയിൽ നിന്നാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഫോൺ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഭിനന്ദൻ ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
സംഭാഷണത്തിനിടയിൽ ചായ എങ്ങനെയുണ്ടായിരുന്നു എന്ന് തന്വി ചോദിച്ചു. നന്നായിരുന്നു എന്ന് അഭിനന്ദന്റെ മറുപടി. ഞാനുണ്ടാക്കുന്നതിനേക്കാൾ നല്ലതായിരുന്നു? തവി ചോദിച്ചു. ചിരിയോടെ അതെ എന്നായിരുന്നു അഭിനന്ദന്റെ മറുപടി. എന്നാൽ ആ റെസിപ്പി ഇങ്ങു കൊണ്ടുവരണെ എന്ന് തവിയും മറുപടി നൽകി.
വ്യോമസേനയിൽ പൈലറ്റായിരുന്നു തന്വി മർവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക