ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി തകര്‍ത്ത കൃതൃമോപഗ്രഹം 400 കഷ്ണങ്ങളായി ചിതറിയത് ഭയാനകമെന്ന് നാസ. നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈനാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഇന്ത്യ തകര്‍ത്ത ഉപഗ്രഹം ചിതറിത്തെറിച്ചെന്നും ഈ അവശിഷ്ടങ്ങളെല്ലാം ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കഷ്ണങ്ങളായി പോയ ഉപഗ്രഹങ്ങളെ പൂര്‍ണമായി വീണ്ടെടുക്കാനാകില്ല. ബഹിരാകാശത്തു ചിതറിതെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാല്‍ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാല്‍ ശക്തി ദൗത്യം പരീക്ഷിച്ചത് അധികം ഉയരത്തല്ലാത്തതിനാല് പ്രശ്നങ്ങള്‍ കുറവാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക