കഴിഞ്ഞ വർഷം കേരളത്തിൽ നാശം വിതച്ച പ്രളയത്തിന് കാരണം ഡാമുകൾ ശരിയായ സമയത്ത് തുറക്കാത്തതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെളി അടിഞ്ഞ അണക്കെട്ടുകളില്‍ വെള്ളം അധികമായി ഒഴുകിയെത്തിയതോടെ വേഗത്തില്‍ നിറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്ത മഴയെ നേരിടാന്‍ വേണ്ടവിധം തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തെ നേരിടുന്നതിൽ വൻപരാജയമാണ് കേരളം സർക്കാർ കാഴ്ചവച്ചതെന്ന് കാണിച്ച് നിരവധി ഹർജ്ജികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് വൈദ്യുതമന്ത്രി എം എം മണി മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി. അതിനിടെ,പ്രളയത്തില്‍ 450 പേര് മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക