ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് ബിഗ് ബസാറിനെതിരെ പരാതി. സഹോദരങ്ങൾക്കൊപ്പം ബിഗ് ബസാറിലെത്തിയ കുട്ടികളെ സിഗ്നല്‍ സൗണ്ട് കേട്ടതിനെ തുടർന്ന് പരസ്യമായി വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി.
ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ബീപ്പ് ശബ്ദം കേട്ടതിനെ തുടർന്ന് പിന്നാലെയെത്തിയ ജീവനക്കാര്‍ കുട്ടികളെ തടഞ്ഞ് നിറുത്തി പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തുകയായിരുന്നു. സി.സി.ടി.വി നോക്കാമല്ലോയെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല. പരസ്യമായി പരിശോധന നടത്തിയതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നഗ്നരാക്കി പരിശോധിക്കുന്നതായി കണ്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
സംഭവത്തിനെതിരെ ബാലാവകാശ കമ്മിഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക