മുംബൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും ചാറ്റേഴ്സ് ഫുട്ബോള്‍ കപ്പ് ജേതാക്കളായി ബാന്ദ്ര ബ്ളാസ്റ്റേഴ്സ്. ശനിയാഴ്ച നെരൂള്‍ ടേര്‍ണ ടര്‍ഫ് മൈതാനത്ത് നടന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്സ് ഫുട്ബോള്‍ ക്ലബ് കാമോട്ടെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാന്ദ്ര ജേതാക്കളായത്.
കഴിഞ്ഞ സീസണിലും കാമോട്ടെ തന്നെയായിരുന്നു റണ്ണര്‍ അപ്പ്. ബാന്ദ്രയുടെ വിനോയിയെ മികച്ച കളിക്കാരനായും കാമോട്ടെയുടെ വിനോദിനെ മികച്ച ഗോളിയായും തിരഞ്ഞെടുത്തു. കാമോട്ടെയുടെ മുന്നേറ്റ നിരക്കാരന് രാജേഷ് ആണ് ടോപ് സ്കോറര്‍.
മുഴുവന്‍ പെണ്കളിക്കാരുമായെത്തി കാണികളുടെ മനംകവര്‍ന്ന അക്വിലാ എഫ്സി കല്യാണ്‍ ആയിരുന്നു ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഫാഫാ ഐരോളി, സീവുഡ് സ്റ്റീലേഴ്സ്, ഡിപിഎസ് നെരൂള്‍ എന്നിവരായിരുന്നു പങ്കെടുത്ത മറ്റു ടീമുകള്‍.
മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ നടന്ന കടുത്ത മത്സരപ്പോരാട്ടത്തിനൊപ്പം സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായുള്ള പ്രദര്‍ശന മത്സരങ്ങളുമുണ്ടായിരുന്നു. മൊത്തം വനിതാ താരങ്ങളുമായി ഇറങ്ങിയ അക്വിലാ എഫ്സി കല്യാണ്‍ കാണികളുടെ പ്രത്യേക അവാര്‍ഡിനും അര്‍ഹമായി. സീവുഡ് മലയാളി സമാജത്തിന്റെ വകയായും അവര്‍ക്ക് പ്രത്യേക ഷീല്‍ഡുകള്‍ നല്കി.
വിജയികള്‍ക്കുള്ള സമ്മാനദാനവും കാഷ് അവാര്‍ഡ് വിതരണവും കെ.കെ.എസ് നിയുക്ത പ്രസിഡന്റ് ടിഎന്‍ ഹരിഹരന്, കെ.എസ്എന്‍എ അധ്യക്ഷ പ്രിയാ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. റണ്ണേഴ്സ് അപ്പിനുള്ള സമ്മാനദാനവും കാഷ് അവാര്‍ഡ് വിതരണവും കെ.കെഎസ് ജനറല്‍ സെക്രട്ടറി മാത്യു തോമസ്, കെ.എസ്എന്‍എ ജനറല്‍ കണ്‍വീനര്‍ പിഡി ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
വിവിധ മലയാളി സംഘടനാ ഭാരവാഹികളായ ഡോ. വിവേകാനന്ദന്, രാമകൃഷ്ണന്, എല്‍ദോ, കെ.ടി നായര്‍, എസ്. കുമാര്‍, കെ.എ. കുറുപ്പ്, ഡോ. ഭാസ്കരന്, ജോജോ തോമസ്, ഡോ. വേണുഗോപാല്‍, വല്സന് മൂര്‍ക്കോത്ത്, ശ്രീകുമാര്‍, വിഎന്‍. ബാലചന്ദ്രന്, ദിനേശ് പൊതുവാള്, കായികതാരം ബിന്ദു പ്രസാദ് ഉണ്ണിത്താന്, എഴുത്തുകാരന് സുരേഷ് വര്‍മ്മ, നാടകപ്രവര്‍ത്തക, രതീ മേനോന് തുടങ്ങിയവരും സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക