തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി. ഇതു സംബന്ധിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വധശ്രമത്തിനാണ് നിലവില്‍ കേസ്. കുട്ടിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. അമ്മയില്‍ നിന്നു കോടതി ഇതുവരെ രഹസ്യ മൊഴിയെടുത്തിട്ടില്ല. ഇവരെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കൊളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജനെ കണ്ട് മൊഴിയെടുക്കും. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി കെ.പി ജോസാണ് മൊഴിയെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക