ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ 30000 ജീവനക്കാരെ സജ്ജരാക്കി ഫെയ്സ്ബുക്.രാജ്യത്ത് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ള്‍ ഫെയ്സ് ബുക്ക് ആസ്ഥാനമായ മെന്‍ലോപാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളിലേയും പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും കര്‍മനിരതമാവും.
പെരുമാറ്റചട്ടം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമ്മീഷന് അംഗീകരിക്കുകയും അത് നിലവില്‍ വരുത്തുകയും ചെയ്തു.സൈബര്‍ സുരക്ഷയിലെ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനായി ഫെയ്സ്ബുക്ക് രംഗത്തിറക്കിയിരിക്കുന്നത്.അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകള്‍ ഏതെന്ന് നിര്‍ണ്ണയിക്കുക ഈ സംഘമായിരിക്കുമെന്ന് ഫെയ്സ്ബുക്കിന്റെ എന്‍ജിനീയറിങ് മാനേജരായ കൗശിക് അയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക