തൃണമൂലിനെ വിമര്ശിച്ചിറങ്ങിയ ബംഗാളി സിനിമ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ 21 ലക്ഷം രൂപ പിഴ. 20 ലക്ഷം രൂപ നിര്‍മ്മാതാവിനും ഒരുലക്ഷം നിയമസഹായ അതോറിറ്റിക്കും നല്‍കാനാണ് നിര്‍ദേശം.
ബംഗാളി ചിത്രമായ ‘ഭോബിഷ്യോത്തര് ഭൂത്’ എന്ന ചിത്രത്തില്‍ തൃണമൂലിനെ വിമര്‍ശിച്ചെന്നാണ് നിരോധന കാരണം. ഫെബ്രുവരി 16നാണ് ചിത്രം റിലീസ് ചെയ്തത്. പിറ്റേദിവസം തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഉയരുന്ന അസഹിഷ്ണുതയില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ആശങ്ക രേഖപ്പെടുത്തി. പൊതുജന താല്പര്യത്തെ ഹനിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക