മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ആരാണു തടസം സൃഷ്ടിക്കുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്കി.
ക്ഷേത്രം, പള്ളി, തുടങ്ങിയ ആരാധനാലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14-ാം അനുഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ശബരിമല വിധിയുള്ളതു കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.
വക്കഫ് ബോര്‍ഡുകള്‍, കേന്ദ്ര സര്‍ക്കാര്‍, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എന്നീ എതിര്കക്ഷികള്ക്കാണ് നോട്ടീസ്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം കുടുംബമാണ് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി പോലെ പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക