ഇന്ത്യക്കു പിന്നാലെ ഇംഗ്ലണ്ടിലും പോണ് സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 18 വയസ്സിനു താഴെയുള്ളവര്‍ പോണ് വെബ്സൈറ്റുകള്‍ക്ക് വലിയ രീതിയില്‍ അടിമപ്പെടുന്നു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം പാലിക്കാന്‍ വെബ്സൈറ്റുകള്‍ തയ്യാറായില്ലെങ്കില്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പൂട്ടു വീഴും.
ഇനി ഇത്തരം നീലചിത്രങ്ങള്‍ കണ്ടേ മതിയാവൂ എന്നുണ്ടെങ്കില്‍ വ്യക്തിയുടെ പേരും വിലാസവും ജനനതീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. കുട്ടികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നിയന്ത്രണം.
ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലീം ക്ലാസിഫിക്കേഷനാണ് തീരുമാനം എടുത്തിരിക്കുന്നത്. 2018 ജൂലൈയിലാണ് ഇവര്‍ക്ക് ഇന്റര്‍നെറ്റില്‍ എങ്ങനെ പോണ് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാമെന്ന് പഠിക്കാന്‍ ചുമതലപ്പെടുത്തിയത്. ഈ വര്‍ഷം ജൂലൈ 15ന് നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക