യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തൽ തള്ളി നേപ്പാൾ. നേപ്പാള്‍ അതിര്‍ത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം. പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന് ‘യതി’യുടെ കാല്‍പ്പാടുകള്‍ ഏപ്രില്‍ ഒന്‍പതിന് കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യ ഔദ്യോഗിക ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വ്വതാരോഹക സംഘമാണ് ഇത് കണ്ടെത്തിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇത് യതിയുടേത് അല്ലെന്നും കരടിയുടേതാണെന്നുമാണ് നേപ്പാളിന്റെ വാദം.
കാല്പ്പാടിന് 32നീളവും 15 വീതിയുമുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക