കാലാവധി തീർന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോനി ചുഴലിക്കാറ്റിൽ സംസ്ഥാനത്തെ നാശനഷ്ടങ്ങളെ കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനാണ് മമത മറുപടി നൽകിയത്.
തെരഞ്ഞെടുപ്പ് റാലിയുടെ തിരക്കിലായിരുന്നതിനാലാണ് ആദ്യ തവണ മോദിയുടെ ഫോൺ എടുക്കാതിരുന്നതെന്ന് മമത പറഞ്ഞു. ഫോനി ചുഴലിക്കാറ്റിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പുറത്തായിരുന്നതിനാലാണ് രണ്ടാമത് ഫോൺ എടുക്കാൻ സാധിക്കാഞ്ഞതെന്നും മമത വിശദീകരിച്ചു.ചുഴലിക്കാറ്റിൽ സംസ്ഥാനത്തെ അവസ്ഥകൾ വിലയിരുത്താനായി രണ്ടു തവണ മമതയെ വിളിച്ചിട്ടും അവർ പ്രതികരിച്ചില്ലെന്നും അവർക്ക് ധാർഷ്ട്യമാണെന്നുമാണ് നരേന്ദ്രമോദി വിമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക