തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുള്ളില്‍ ഹൃദ്യം പദ്ധതി വഴി ചികിത്സ ലഭിച്ചത് 1216 കുട്ടികൾക്കാണ് . 2019ല്‍ ഇതുവരെ 1070 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ ചികിത്സ ഏത് ആശുപത്രിയിലായാലും സര്‍ക്കാര്‍ പണം അടയ്ക്കും. 2017ലാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് . 27 കോടിയിലധികമാണ് ഓരോ വർഷം സർക്കാർ ചെലവിടുന്നത്.
വര്‍ഷം രണ്ടായിരത്തോളം കുട്ടികളാണ് ഹൃദയ സംബന്ധമായ അസുഖത്തോടെ ജനിക്കുന്നത്. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല. പലപ്പോഴും ചികിത്സാ സഹായ പദ്ധതികളില്‍നിന്ന് നാമമാത്ര തുകയാണ് ലഭിക്കുന്നത് . ഇത് പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് മാത്രമേ ലഭ്യമാകൂ. സ്വകാര്യ ആശുപത്രികളിലടക്കം കേരളത്തില്‍ ഏഴിടത്താണ് ഹൃദയ ശസ്ത്രക്രിയ സംവിധാനമുള്ളത്. എല്ലായിടത്തുംകൂടി ദിവസം 11 ശസ്ത്രക്രിയയേ സാധ്യമാകൂ.
അതിനാലാണ് കുട്ടികള്‍ക്ക് രജിസ്ട്രേഷന് നടത്തുകയും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അത് എവിടെയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തുകയും ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീചിത്രയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതും ഇതു മൂലമാണ്. ആരോഗ്യ വകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ ഹൃദ്യം പദ്ധതിയെ ജനകീയമാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വളരെയധികം പ്രയോചനം ചെയ്യുന്നുണ്ട് .
അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തിലെ മുഴുവന്‍ ഹൃദ്രോഗ വിദഗ്ധരുടെയും പിന്തുണ സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക