കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നല്കി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായത്. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പുകള്‍ ഫ്രാങ്കോ മുളയ്ക്കലിന് കൈമാറി. കേസ് വീണ്ടും ജൂണ്‍ 7ന് പരിഗണിക്കും.
പീഡന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിഷപ് പാലാ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. ഭരണങ്ങാനം പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വൈദികരും അനുയായികള്‍ക്കും ഒപ്പമാണ് ബിഷപ്പ് കോടതിയിലെത്തിയത്. തുടര്‍ നടപടികളുടെ ഭാഗമായാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക