ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കാനറാ ബാങ്ക് ശാഖ കെ എസ് യു പ്രവർത്തകർ തല്ലിത്തകർത്തു. റിസപ്ഷന് കൗണ്ടര്‍ തല്ലിതകര്‍ത്ത പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ജപ്തി നടപടിക്കൊരുങ്ങിയ നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. പ്രതിഷേധം കനത്തതോടെ കനറാ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല.
അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പിൽ നിന്നും ജപ്തിയേക്കാളുപരി കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് തെളിഞ്ഞതിനെ തുടർന്ന് ലേഖയുടെ ഭർത്താവ് ചന്ദ്രൻ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, സഹോദരിമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക