പാലക്കാട്: രേഖകളില്ലാതെ കാറില്‍ 32 21.35 ലക്ഷം രൂപയുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. വാളയാര്‍ ടോള്‍പ്ലാസക്ക് സമീപം വാഹനം തടഞ്ഞെങ്കിലും പ്രതികള്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം കുരുടിക്കാടുവെച്ച് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചാണ് പണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂര്‍ വിമാനത്താവളംവഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോയമ്പത്തൂരിൽ വിറ്റ് പണവുമായി വരികയായിരുന്നുവെന്ന് പ്രതികള്‍ മൊഴിനല്‍കി. തുടരന്വേഷണങ്ങള്‍ക്കായി കേസ് വാളയാര്‍ പോലീസിന് കൈമാറി. പെരിന്തല്‍മണ്ണയില്‍ താമസക്കാരായ ബാജീവ് റാം റാവു, സുമിത് ജാവീര്‍ എന്നിവരാണ് പോലീസിന്റെ പിടിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക