തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദത്തിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് ‘അന്ധവിശ്വാസ-ദുരാചാര നിര്‍മാര്‍ജന നിയമം’ അടിയന്തിരമായി കൊണ്ടുവരണമെന്ന ആവശ്യവുമായി യുക്തിവാദി സംഘവും മിശ്രവിവാഹ വേദിയും.
രണ്ടാഴ്ചയ്ക്കിടയിൽ കേരളത്തിൽ നിന്നും പുറത്തുവന്ന പല കേസുകളിലും ദുർമന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റേയും പങ്കു വ്യക്തമാണെന്നും നിയമപരമല്ലാത്ത ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും യുക്തിവാദി സംഘവും മിശ്രവിവാഹ വേദിയും വാദിക്കുന്നു. മന്ത്രവാദചികിത്സയുടെ മറവില്‍ ലൈംഗികപീഡനം നടത്തുന്നവരെയും വ്യാജ സിദ്ധന്മാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക