എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ്പ ബാധിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം ശക്തമാക്കി. ആശുപത്രിയിൽ പ്രവേശിക്കും മുൻപ് യുവാവുമായി ഇടപഴകിയ മുഴുവൻ ആളുകളുടെയും പേരുവിവരങ്ങൾ സർക്കാർ ശേഖരിച്ചു വരികയാണ്. ഇതിൽ ഇതുവരെ ശേഖരിച്ച 86 പേരോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താതെ ജാഗ്രതയോടെ ഒറ്റയ്ക്ക് കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെട്ട 86 പേരിൽ നാലു പേർക്കാണ് ഇപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇതിൽ ഒരാളെ മുൻകരുതൽ എന്ന നിലയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് സ്ഥിതീകരിച്ച യുവാവിന്റെ സുഹൃത്തുക്കളിലും ഇയാളെ ആദ്യം പരിചരിച്ച നഴ്സുമാരിലുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക