സംസ്ഥാനത്ത് നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നിപ്പയുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങൾ നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി.
വളരെ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ എവിടെ നിന്നോ പെറുക്കിയ മാമ്പഴവും മറ്റും കഴിച്ച് വീഡിയോ പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിൽ ആളാവാൻ നോക്കേണ്ട. അത്തരക്കാരെ ബഹിഷ്കരിക്കണം. സംസ്ഥാന കേന്ദ്ര സർക്കാരുകളും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു.
വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, പനി വന്നാൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യുക, ചികിത്സ തേടുക. നിപ്പയെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്; മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക