ധന്‍ബാദ്: വിവാദമായ മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. 2017 ല്‍ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി. യുവതിക്ക് ഓരോ പ്രതിയും 2.97 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നല്‍കണം.
ധന്‍ബാദ് ജില്ല സെഷന്‍സ് കോടതി ജഡ്ജി പവന് കുമാറിന്റേതാണ് വിധി. ജോണ്‍ മുര്‍മു, മാര്‍ഷല്‍ മുര്‍മു, അല്‍ബിനസ് ഹെംബ്രോം, ജയപ്രകാശ് ഹെംബ്രും, സുഭാഷ് ഹെംബ്രും, ശൈലേന്ദ്ര മുര്‍മു, സുരജ് സോരന്‍, ഡാനിയേല്‍ കിസ്കു, സുമന് സോറെന്, അനില്‍ റാണ, സദ്ദാം അന്‍സാരി എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ വിചാരണ നേരിടുകയാണ്.
യുവതി, പുരുഷ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ 2017 സെപ്തംബര്‍ ആറിന് വൈകിട്ട് ആറോളം പേരടങ്ങിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി കെട്ടിയിട്ട ശേഷം ആറ് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് സുഹൃത്തക്കളെ വിളിച്ചുവരുത്തിയ സംഘം ഇവരെകൊണ്ടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സംഘം വീഡിയോ ആക്കി പകര്‍ത്തി പിന്നീട് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക