കണ്ണൂര്‍ : കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂരില്‍ കടലാക്രമവും രൂക്ഷമായി തുടങ്ങി. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നടപ്പാത നിര്‍മ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തില്‍ മണല്‍ കടലെടുത്തിട്ടുണ്ട്. സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ആളുകള്‍ എത്തുന്നത് അപകട ഭീതി ഉണ്ടാക്കുന്നുണ്ട്.
ഉച്ചകഴിഞ്ഞതോടെയാണ് പയ്യാമ്പലത് കടല്‍ പ്രക്ഷുബ്ധമായത്. രണ്ട് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ കടലെടുത്ത് കഴിഞ്ഞു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച ‘കണ്ണൂര്‍ ഐ’ ഫോട്ടോ ഫ്രയിം എപ്പോള്‍ വേണമെങ്കിലും കടല്‍ എടുക്കാം എന്ന രീതിയിലാണ് ഉള്ളത്. ജില്ലയില്‍ കണ്ണൂര്‍ സിറ്റി, പുതിയങ്ങാടി എന്നിവിടങ്ങളിലും കടല്പ്രക്ഷുബ്ദമാണ്. ബീച്ചില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും വിലക്ക് മറികടന്ന് ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്തുന്നത് അപകടത്തിന് കാരണമാകുന്നതിനാല്‍ മുഴുവന്‍ സമയങ്ങളിലും ലൈഫ് ഗാര്‍ഡുകള്‍ തീരത്ത് അതീവ ശ്രദ്ധയിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ,കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ ഇന്നും മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ നാളെയും വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ മറ്റന്നാളും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക