കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയര്‍ ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയായി ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് നൂറിലധികം സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു.
എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ക്രൂരമര്‍ദനത്തിനിരയാകേണ്ടിവന്ന ഡോക്ടര്‍മാരെ പിന്തുണച്ച് ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് രാജിവെച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച ഡോക്ടർമാർ രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്തു. അതേസമയം ഡോക്ടര്‍മാരുടെ സമരത്തിന് പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക