ലോഹിതദാസിന്റെ രചനയുടെയും സിബി മലയിലിന്റെ സംവിധാനത്തിന്റെയും മോഹൻലാലിന്റെ അഭിനയമികവിന്റേയും കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചലച്ചിത്രമായ കിരീടം പിറന്നിട്ട് 30 വർഷം പിന്നിടുന്നു. 1989 ജൂലൈ 7-നാണ് സേതുമാധവനെയും കിരീക്കാടൻ ജോസിനെയും അച്യുതൻ മാഷിനെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
‘ഗുണ്ട ‘ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. പിന്നീട് അത് മുള് കിരീടം എന്നാക്കി ഒടുവില്‍ അത് കിരീടം എന്ന ടൈറ്റിലിലേക് ഉറപ്പാക്കി. പോലീസ് സ്വപ്നങ്ങള്‍ ആയി നടന്ന സേതു മാധവന് എന്ന സാധാരണ ചെറുപ്പക്കാരനെ ഗുണ്ട എന്ന ‘മുള് കിരീടം’ സമൂഹവും സാഹചര്യങ്ങളും വെച്ച് കൊടുത്തു. ഒടുവില്‍ സേതുമാധവന് തന്നെ ആ കിരീടം തന്റെ ശിരസിലേക് സ്വയം അണിയുന്നു .സാഹചര്യം എങ്ങനെ ഒരു മനുഷ്യനെ ചുഷണം ചെയ്യാമെന്ന് കാണിച്ച് തരുന്നത് ആണ് കിരീടം എന്ന സിനിമ .ലോഹിതദാസിന്റെ നാട്ടില്‍ ഒരു ഗുണ്ട ഉണ്ടായിരുന്നു. ഒരിക്കല്‍ ആ ഗുണ്ടയെ ഒരു ആശാരി മദ്യപിച്ച് ആളറിയാതെ ആക്രമിക്കുന്നു , താന്‍ അടിച്ചത് ഒരു വലിയ ഗുണ്ടയെയാണെന് അറിഞ്ഞ ആശാരി തന്റെ സാധാനങ്ങള്‍ പോലും എടുക്കാതെ നാട് വിടുന്നു . ആ ആശാരി നാട് വിട്ട് പോയില്ലെങ്കില്‍ എന്ത് ഉണ്ടാകുമെന്ന ചിന്തയിലാണ് കിരീടം ഉണ്ടാകുന്നത്.
മോഹൻലാലിന്റേയും തിലകന്റെയും മറ്റു അഭിനേതാക്കളുടെയും ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾക്കാണ് കിരീടം അവസരം ഒരുക്കിയത്. കൂടാതെ ജോൺസൺ -കൈതപ്രം കൂട്ടുകെട്ടിൽ ഹൃദയസ്പർശിയായ ഒരുപിടി ഗാനങ്ങളും ഈ ചിത്രം സമ്മാനിച്ചിട്ടുണ്ട്. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ചിത്രം പുനര്‍നിര്‍മിക്കപ്പെട്ടു.
മോഹൻലാലിനെയും തിലകനെയും കൂടാതെ പാർവതി, ജഗതി ശ്രീകുമാർ, മുരളി, ശങ്കരാടി, കവിയൂർ പൊന്നമ്മ, മോഹൻ രാജ്, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാലിനു അഭിനയത്തിന് ദേശിയ സ്പെഷ്യൽ ജൂറി പരാമർശവും എംജി ശ്രീകുമാറിന് മികച്ച ഗായകനുള്ള ആദ്യത്തെ സംസ്ഥാന പുരസ്കാരവും നേടി കൊടുത്ത ചിത്രമാണ് കിരീടം.
ഇതേ കൂട്ടുകെട്ടിൽ കിരീടത്തിന്റെ 2-ആം ഭാഗമായ ചെങ്കോൽ 1993 -ൽ പുറത്തിറങ്ങി .
പ്രതികരിക്കാൻ ഇവിടെ എഴുതുക