പയ്യന്നൂര്‍: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ബദറുന്നിസ എന്ന അധ്യാപികയുടെ ഫേയ്സ്ബുക്ക് കുറിപ്പ്. തന്റെ വിദ്യാര്‍ത്ഥി കടലാസില്‍ എഴുതിയ ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അധ്യാപികയുടെ പോസ്റ്റ്. ചെറിയൊരു കുറിപ്പ് മാത്രമായിരുന്നെങ്കിലും ദുരിതം നിറഞ്ഞ ജീവിതത്തിന്റെ അറിയാ കഥകൾ ഉണ്ടായിരുന്നു. കുട്ടിയുടെ കഷ്ടപ്പാട് വിവരിക്കുന്നതായിരുന്നു കടലാസിലെഴുതിയ കുറിപ്പ്.
‘ ഒക്കെ പറഞ്ഞ് ചിരിപ്പിച്ചും ക്ലാസ് എടുത്ത് കൊണ്ടിരിക്കും. എന്റെ വീട്ടില്‍ അമ്മയും അനുജത്തിയും അമ്മമ്മയും വല്യമ്മയുമാണുള്ളത്. എന്റെ അച്ഛന് എനിക്ക് മൂന്നു വയസുള്ളപ്പോള്‍ തന്നെ മരിച്ചുപോയിരുന്നു. ഞാന്‍ നടന്നാണ് വീട്ടില്‍ പോകാറുള്ളത്. എന്റെ വീട്ടില്‍ ടിവിയോ, ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടിലെത്തിയാല്‍ കുറച്ച് കളിച്ച്, കുളിച്ച് പഠിക്കും’ എന്നാണ് വിദ്യാര്‍ത്ഥി കടലാസില്‍ എഴുതിയത്.
ആ കുറിപ്പ് പങ്കുവെച്ചുകൊണ്ട് അധ്യാപിക കുറിച്ചതിങ്ങനെ, എന്റെ ക്ലാസിലെ മോന് എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി… നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക