തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ശ്രീദേവിയുടെ മരണം കൊലപാതകം ആണെന്നാണ് ഋഷിരാജ് സിങ് വെളുപ്പെടുത്തിയത്.
സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന് തന്നോട് പറഞ്ഞ കാര്യങ്ങളാണ് വെളുപ്പെടുത്തിയത്. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് താന്‍ ഉമാദത്തനോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല മറിച്ച് കൊലപാതകമാവാനാണ് സാധ്യതയെന്നാണ് ആദ്ദേഹം പറഞ്ഞത്.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് താന്‍ ഉമാദത്തനോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല മറിച്ച് കൊലപാതകമാവാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിംഗ് ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നു.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ:
‘പ്രസിദ്ധ സിനിമാ നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.
ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’-ഋഷിരാജ് സിംഗ് ലേഖനത്തില്‍ പറയുന്നു.
2018 ഫെബ്രുവരി 24 നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും മരണത്തില്‍ ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക