ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഒന്നാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്ണിനു തോറ്റാണ് ഇന്ത്യയുടെ മടക്കം.
ന്യൂസിലന്‍ഡ് മുന്നോട്ടു വച്ച 240 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്ണിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് 239 റണ്ണെടുത്തു.
കനത്ത മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം ഇന്നലെ പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് ഇന്നിങ്സ് ആരംഭിച്ചത്.
ഇന്ത്യയുടെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്ണുള്ളപ്പോള്‍ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും മടങ്ങി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും നായകന് വിരാട് കോഹ്ലിയും ഒരു റണ്ണുമായി മടങ്ങി. ദിനേഷ് കാര്‍ത്തിക്കും (ആറ്) നിരാശപ്പെടുത്തി. ഋഷഭ് പന്ത് (32), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവര്‍ അപ്രതീക്ഷിതമായി പുറത്തായി. ഇന്ത്യ ആറിന് 92 റണ്ണെന്ന നിലയില്‍ നില്‍ക്കേ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോണിയും ഇന്ത്യക്കു സാധ്യത നല്കി. ഏഴാം വിക്കറ്റില്‍ അവര്‍ 116 റണ്‍ ചേര്‍ത്തു. വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും (59 പന്തില്‍ നാല് സിക്സറും നാല് ഫോറുമടക്കം 77) 49-ാം ഓവറില്‍ ധോണിയും (72 പന്തില്‍ 50) പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.
37 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയാണു മത്സരത്തിലെ താരം. ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ജിമ്മി നീഷാം ലോകി ഫെര്ഗുസണ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക