ശ്രീഹരിക്കോട്ട: സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാന്‍-2’ ഇന്ന് ഉച്ചയ്ക്ക് 2.43 ന് ബഹിരാകാശത്തേക്ക് കുതിക്കും. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് കെ. ശിവന് അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവച്ചിരുന്നു.
വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലി കൗണ്ട്ഡൗണിന് പിന്നാലെ തുടങ്ങി. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക