ബംഗളൂരു: ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ യെദിയൂരപ്പയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. കൂടാതെ, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറും.
നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ്വതന്ത്രന്മാര് അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ മടങ്ങിയെത്തുെമന്ന് വിവരമുണ്ട്.
ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം 99 പേര് സര്‍ക്കാറിനെയും 105 പേര് ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെയും പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക