തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പോലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ട രാഖിയെ നാലു വര്‍ഷമായി അറിയാമെന്നും അഖില്‍ പറഞ്ഞു. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖില്‍ പറയുന്നു.
അതേസമയം, അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിരവധി തവണ മകന് ഫോണ്‍ ചെയ്തതായും അച്ഛന് വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ സംശയം.
അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താന്‍ പോലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മകന് പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന അച്ഛന്റെ വെളിപ്പെടുത്തല്‍. മകന് നിരപരാധിയാണെന്നും മണിയന് പറഞ്ഞു.
നേരത്തെ അഖിലിന്റെ സഹോദരന് രാഹുല്‍ കീഴടങ്ങിയെന്ന് മണിയന് പറഞ്ഞെങ്കിലും പോലീസ് ഇത് നിഷേധിച്ചിരുന്നു. കേസില്‍ അഖിലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ സംശയത്തിന്റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക