കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത്. ഒരാഴ്ചക്കിടെ രണ്ടു കുട്ടികളാണ് ജില്ലയിൽ രോഗം ബാധിച്ച് മരിച്ചത്. ജില്ലയില്‍ 50 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം എസ്. എ.ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടുകുട്ടികള്‍ മരിച്ചത് എച്ച്. വണ്‍. എന്‍. വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് തദ്ദേശീയമായി ഉളളതും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാന്‍ കാരണമാണെന്ന് അധികൃതര്‍ പറയുന്നത്.
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുന്‍കരുതലല്‍ വേണം. ജലദോഷമോ പനിയോ വന്നാല്‍ ചികില്‍സ തേടണമെന്നും നിലവില്‍ പനി നിയന്തണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക