മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്സോ കോടതിയുടേതാണ് വിധി. 2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം മാങ്ങാട് സ്വദേശി സജി അനൂപിനെയാണ് കോടതി ശിക്ഷിച്ചത്. ജീവ പര്യന്തത്തിന് പുറമെ 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.
കൊലപാതകം, അതിക്രമിച്ച് കടക്കല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2013 ജനുവരി 16-നാണ് സംഭവം നടന്നത്. ജീവനക്കാരിയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നത് പ്രതിയായിരുന്നു. സംഭവ ദിവസം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി തലയ്ക്ക് പരിക്കേല്‍പ്പിച്ച ശേഷം പീഡിപ്പിക്കുകയും സംഭവം പുറത്തറിയാതിരിക്കാന്‍ കഴുത്തില്‍ മൊബൈല്‍ ഫോണ്‍ കോഡ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക