മംഗലാപുരം: കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി നദിയില്‍ നിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയാണ് സിദ്ധാര്‍ത്ഥയെ മംഗലാപുരത്ത് നിന്നും കാണാതായത്. സിദ്ധാര്‍ത്ഥ കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്.
നന്നായി അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച ലാഭം നേടാന്‍ സാധിച്ചില്ലെന്നും, എന്നെ വിശ്വസിച്ചവരെയെല്ലാം ഞാന്‍ നിരാശരാക്കിയെന്നും കത്തില്‍ പറയുന്നു. ഏറെ നാള് താന്‍ പൊരുതിയെന്നും ഇന്ന് താന്‍ തോല്‍ക്കുകയാണെന്നും സിദ്ധാര്‍ത്ഥ പറയുന്നു.
കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെന്‍ലോക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക