ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ സുഷമയുടെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ബിജെപി നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവരും ആദരമര്‍പ്പിച്ചു.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-രംഗത്തെ നിരവധി പ്രമുഖരാണ് സുഷമയുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. രാവിലെ 11 വരെയാണ് വസതിയില്‍ പൊതുദര്‍ശനം. 12 മുതല്‍ മൂന്നു വരെ ബിജെപി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് നടക്കുക.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സുഷമയുടെ അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അവരെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക