കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിവരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് സിയാല്‍ വ്യക്തമാക്കി.
നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടാനും നിര്‍ദ്ദേശമുണ്ട്. ഇവിടെനിന്നുള്ള ടേക്ക് ഓഫും നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിമാനത്താവളത്തിന് പുറകിലായുളള ചെങ്കല്‍ചോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാന്‍ കാരണം. ഇതോടെ വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു.
രാത്രിയിലും ശക്തമായ മഴ തുടര്‍ന്നാല്‍ റണ്‍വേയിലേക്കും വെള്ളം കയറാനാണ് സാധ്യത. ആ സാഹചര്യത്തിലാണ് മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളം അടയ്ക്കുകയും സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്നതിനും അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക