വയനാട് : മേപ്പാടയില്‍ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ നേരില്‍ കണ്ട് സംസാരിച്ച് എം പി രാഹുല്‍ ഗാന്ധി. ഒരോരുത്തരെയും നേരില്‍ കണ്ട് എല്ലാ സഹായവും ലഭ്യമാകുമെന്നും, വീട് നഷ്ട്ടമായവര്‍ക്ക് സഹായം ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഭാവിയെ കുറിച്ച് ആശങ്കപ്പെടേണ്ടന്നും രാഹുല്‍ ഗാന്ധി ക്യാമ്പിലുള്ളവരോട് പറഞ്ഞു.
കേരളത്തിലും കേന്ദ്രത്തിലും ഭരണം ഇല്ലെങ്കിലും എല്ലാ വിധ സഹായത്തിനും സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി.
കൂടാതെ ദുരന്തത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കുന്നതില് സന്തോഷവും പ്രകടിപ്പിച്ചു.
മരുന്നും വീടുകള്‍ ശുചിയാക്കാന്‍ ആവശ്യമായ വസ്തുക്കളും വേണമെന്ന ആവശ്യം സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
ക്യാമ്പിൽ നിന്നും പോകുമ്പോൾ എല്ലാവര്ക്കും ഈദ് ആശംസകളും നേരാനും രാഹുൽ മറന്നില്ല. ക്യാമ്പുകളിലേക്ക് വേണ്ടി നേരത്തെ രാഹുല്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക