കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിടുകയും ചെയ്തു.
പരിശോധനയില്‍ പാളങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രെയിന്‍ കടത്തിവിട്ടത്. പാസഞ്ചര്‍ ട്രെയിനുകളാവും ആദ്യം കടത്തിവിടുക. രണ്ട് ദിവസത്തിനകം ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാര്‍ എക്സ്പ്രസുകളും ഇന്ന് പുറപ്പെടും. ഷൊര്‍ണൂര്‍-പാലക്കാട് പാത ശനിയാഴ്ച തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക