വടക്കന്‍ കേരളത്തിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശിക്കുന്നു. തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് ഇന്ന് രാവിലെയോടെ മുഖ്യമന്ത്രി പുറപ്പെട്ടത്.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
വയനാട് മേപ്പടിയിലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
തുടര്‍ന്ന് വയനാട് കല്പറ്റയിലെ സിവില്‍ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള ജനപ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
കരിപ്പുരില്‍ വിമാനമിറങ്ങിയതിനു ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. തുടര്‍ന്ന് കല്പറ്റയിലെ സിവില്‍ സ്റ്റേഷനിലെത്തി ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കും.
എം പിമാരും എം എല്‍ എമാരും യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി വ്യോമസേനാ വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക